വേനലില്‍ കരിഞ്ഞുപോയെന്നു കരുതും..ഇനിയില്ല  എന്ന് നിനച്ചു യാത്ര പറയും.
....പക്ഷെ മഴയുടെ ആദ്യവിരല്‍പ്പാടുക മായും മുന്‍പേ നനുത്ത ചിരിയുമായി ജീവന്റെ ചില്ലകളില്‍ ...വീണ്ടും തളിരുകള്‍.

അന്പ് നിറഞ്ഞ   പച്ചപ്പോടെ

..എന്നന്നേക്കുമായി ഒന്നും ഇല്ലാതാകുന്നില്ല ..കിനാവുകള്‍ക്കും ഓര്‍മകള്‍ക്കും ജനിമൃതികളുടെ  ഇടവേളകള്‍ മാത്രം.

2010, മേയ് 16, ഞായറാഴ്‌ച

കനുസന്യാല്‍- വിപ്്ളവത്തിന്റെ എരിഞ്ഞടങ്ങലോ?


''...ഞങ്ങള്‍  വിപ്ളവകാരികള്‍  ചിലപ്പോള്‍ തീരെ എകാന്തരാണ്
.ഞങ്ങളുടെ കു്ഞ്ഞുങ്ങള്‍ പോലും
ഞങ്ങളെ അപരിചിതരെ എന്ന പോലെയാണ് നോക്കുന്നത്.''[ചെഗുവേര].
.ലോകം കണ്ട ഏറ്റവും വലിയ കലാപകാരിയുടെ   വാക്കുകള്‍ .
ഇന്ന് കനുസന്യാലിന്റെ മരണവാര്‍ത്ത -അതും -ആത്മഹത്യാവാര്ത്ത്ത-
കേട്ടപ്പോള്‍ വേദന ഉണ്ടായി.പരാജിതരായിത്തീരുന്ന
ഈ വിപ്്ളവകാരികള്‍ വെറും കലന്ടര്‍ ചിത്രമായി മാറുന്നു.
എവിടെയാണ് തെറ്റിപ്പോവുന്നത്?
കനുസന്യാല്‍ ഒരു വ്യക്തി മാത്രമല്ല.ഒരു പ്രസ്ഥാനത്തിന്റെ
തീനാളം കൂടിയായിരുന്നു.
എന്നിട്ടും  ..വാര്‍ധക്യം ശൂന്യതകൊന്ടു നിറയുമ്പോള്‍ മരണത്തില്‍
മുങ്ങിമറയാന്‍ അദ്ദേഹവും 
തീരുമാനിച്ചു.
കാഴ്ച്ച്ചക്കാരും കാണികളുമില്ലാതാവുംപോള്‍ നാം
മരണത്തെ തെരഞ്ഞെടുക്കുന്നു
ഒരുപക്ഷെ .വീണ്ടും ആദ്യം മുതല്‍ ജീവിച്ച്ചുതുടങ്ങാനൊരു ശ്രമാമാവാം
.[ഞ്ങളുടെ  നാട്ടില്‍ ''ആദ്യം പൂജ്യം കളിയ്ക്കാം''
എന്നൊരു പ്രയോഗമുണ്ട്
.കളിയില്‍ വല്ല അപാകതകള്‍ വന്നാല്‍ പറയുന്നതാണ ത്.മിയ്ക്കതും
തോല്‍ക്കാനിടവന്നാലാണ് അത് പറയുക.അതുപോലെ]
നിയോഗങ്ങള്‍ തീര്‍ന്ന ഒരുവന്റെ പിന്മടക്കവുമാവാം.
തീവ്രമായ ഒരു ലക്‌ഷ്യം 
നേടിക്കഴിഞ്ഞാല്‍ ഒരുതരം ശൂന്യത ഉണ്ടാകുമത്രേ.അതിനെ
അതിജീവിയ്ക്കുക
എളുപ്പമല്ല.പോരില്‍ ജയിച്ചവന്‍ പരാജിതനാവുന്നത് ഈ
ശൂന്യതയ്ക്കു മുന്‍പിലാണ്.
''മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ ''നാടിനു മോചനം നേടിക്കൊടുത്ത
ദാസന്‍
തന്നെ ഗ്രസിക്കുന്ന ഏകാന്തതയ്ക്കും നിഷ്ക്രിയത്വത്ത്തിനും മറുവഴി
കാണാതെയാണ് മരണം തെരഞ്ഞെടുക്കുന്നത്.
ചന്ദ്രികയുടെ തിരോധാനം എന്ന കാരണം അതുകഴിഞ്ഞേ വരൂ.
പ്രേമനയ്രാശ്യം,കടം,തീരാരോഗം ..ഇങ്ങനെ മരണത്ത്തിനെന്തെല്ലാം കാരണങ്ങള്‍..
''പഴയ കുതിര''യുടെ കാലം കഴിയുന്നത്‌ ലോകത്തിനു തമാശ യാവാം
പക്ഷെ കുതിരയ്ക്ക്  വേദനിയ്ക്കുന്നു.
 വ്യക്തമായ ഒരു കാരണം കൂടാതെ മാഞ്ഞുപോവുന്നവരുമുന്ടു.
.കുറെ ക്കൊല്ലം മുന്‍പു  ദില്ലിയില്‍ ഫ്ലാറ്റിന്റെ പതിനഞ്ചാം നിലയില്‍നിന്നു
ഒരു സ്ത്രീ ചാടിമരിച്ച്ചു.ചാടുംമുന്പു ''അയാം ഫെദ്ദപ് വിത്ത് ലൈഫു ''എന്നവര്‍ 
ചുവരില്‍ കോറി യിരുന്നു.എനിക്ക്    ഏഴോ എട്ടോ വയസ്സായിരുന്നപ്പോള്‍ 
മഞ്ഞ കോളാംപിച്ച്ചെടിയുടെ  കായ തിന്നു ഒരു പെണ്‍കുട്ടി മരിച്ചു.
ആദ്യം ഞാനറിഞ്ഞ പ്രേമനിരാശാമരണം അതാണ്‌.കാലം ആ ഓര്‍മ
മായ്ച്ച്ചുകഴിഞ്ഞു. ആത്മഹത്യ ഒരു വാര്‍ത്തയല്ലാതായി.
ഇപ്പോള്‍ ഒരു  കുടിലില്‍  ഒരു പഴയ വിപ്്ളവകാരി സ്വയം അന്ത്യവിരാമം ഇടുന്നു. 
അസ്തമയം വന്നതിനാല്‍ മാത്രം തന്റെ പണിയായുധങ്ങള്‍ എടുത്തുവെ ച്ച ഒരു പണിക്കാരനെപ്പോലെ..

1 അഭിപ്രായം: