വേനലില്‍ കരിഞ്ഞുപോയെന്നു കരുതും..ഇനിയില്ല  എന്ന് നിനച്ചു യാത്ര പറയും.
....പക്ഷെ മഴയുടെ ആദ്യവിരല്‍പ്പാടുക മായും മുന്‍പേ നനുത്ത ചിരിയുമായി ജീവന്റെ ചില്ലകളില്‍ ...വീണ്ടും തളിരുകള്‍.

അന്പ് നിറഞ്ഞ   പച്ചപ്പോടെ

..എന്നന്നേക്കുമായി ഒന്നും ഇല്ലാതാകുന്നില്ല ..കിനാവുകള്‍ക്കും ഓര്‍മകള്‍ക്കും ജനിമൃതികളുടെ  ഇടവേളകള്‍ മാത്രം.

2010, ജൂലൈ 7, ബുധനാഴ്‌ച

കുമാരേട്ടനെ്റ''എകാന്തയാത്ര''-re-post

മാസങ്ങങ്ങള്‍ ക്കുമുന്പു ഒരു വൈകുന്നേരം ഒരു വയസ്സുചെന്ന ആള്‍ വീട്ടില്‍ വന്നു.സഹായാഭ്യര്‍ത്ഥന യ്ക്കാവുമെന്നു തോന്നി.പതുക്കെയെങ്കിലും ശുദ്ധമായ ഭാഷയില്‍,സ്വരത്തില്‍ അയാ ള്‍ കാര്യം പറഞ്ഞു.''ഒരു പുസ്തകം എഴുതിയിട്ടുണ്ട്.അച്ചടിപ്പിച്ചകാണാന്‍ ആശയുണ്ട്. സഹായം ചെയ്‌താല്‍ തരക്കേടില്ല'
.ദൈന്യഭാവമല്ലപ്രതീക്ഷയുടെ തിളക്കവുമില്ല .തന്റെ ഏറെക്കാലത്തെ സ്വപ്നത്തിന്റെ സാക്ഷാല്‍ക്കാരത്തെ കുറിച്ചു അധികമൊന്നും പറഞ്ഞില്ല

. ഞാന്‍ അയാള്‍ കൊണ്ടുവന്ന കവിതകള്‍ നോക്കി.സുശി ക്ഷിതനല്ലാത്ത ,വ്യാകരണ പടുവല്ലാത്ത ആ വൃദ്ധനായ കവിയെ ഞാന്‍ ആദ്യമായാണ്‌ കാണുന്നതു .കവിയാനെ  ന്ന മിഥ്യാധാരണ വെച്ചു കവിമേള ക ളില്‍ ബോറടിപ്പിക്കുന്ന ഒട്ടേറെ പേരെ നമ്മള്‍ കണ്ടിട്ടില്ലേ?ഒരു മുന്‍ ധാരണയുമില്ലാതെ ഞാനത് നോക്കി.എന്നെ സ്പര്ശി ച്ച ചില വരികള്‍ ഒരു അപ്രശ സ്തകവിയുടെ  ചൈതന്യത്തെ പ്രസരിപ്പിച്ചു.ലാഭത്തിനല്ലാതെ ഒന്നും ചെയ്യാത്ത ലോകം ഇത്തരം അനഭികാമിയ  നായ മനുഷ്യന് ചെവി കൊടുക്കുമോ?
                                                                 

..ആ വരികളില്‍ ഉള്ളു നീറ്റി യ ജീവിതാനുഭവങ്ങള്‍ ഉണ്ട്.എഴുപത്തിനാല് വയസ്സായി.ദൂരെ ദൂരെ ഓരോ നാടുകളിലെ താമസം..മുറിപ്പെടുത്തുന്ന ഭാര്യാവിരഹം..ഒരുപാടു ആകുലതകളിലൂടെയാണു ജീവിതം കഴിയുന്നത്‌
ഒരു സംഖ്യ കൊടുത്ത് ഞാന് ‍പറഞ്ഞു. പുസ്തകപ്രകാശനം നന്നായി നടക്കട്ടെ. ഞാന്‍ എനിയ്ക്കും കൂട്ടുകാര്‍ക്കും വേണ്ടി പുസ്തകം വാങ്ങും.
മടങ്ങുമ്പോള്‍ ജീവിതത്തിന്റെ ആഴമേറിയ ദൌത്യങ്ങലെ്കുറിച്ചു  പതിയെ പറഞ്ഞു.''ഞാന്‍ ഇതെഴുതിയത് എന്റേതായ ഒരു കടമ നിര്‍വഹിക്കുന്നതിലെക്കാന്.ജീവിതത്തില്‍ പലരെയും എനിക്ക് മനസ്സിലാക്കാന്‍ മുഴുവനായി പറ്റിയില്ല  ,...എന്ത് മനസ്സിലാക്കി എന്നെനിക്കു പറയാനിതെയുള്ളൂ''
പതിയെ നടന്നകന്ന ആ വ്യക്തി എനിക്കാരോ ആണെന്ന് തോന്നിപ്പോയി.        

ഇന്നലെ കുമാരേട്ടന്റെ പുസ്തകപ്രകാശനമായിരുന്നു.നടന്‍ ശ്രീരാമനാണ് പ്രകാശനം ചെയ്തത്.''എകാന്തയാത്ര''എന്നാണു പുസ്തകം. പരിപാടി കഴിയും വരെ ഞാനിരുന്നു.ശ്രീരാമന്‍ വയസ്സന്മാരുടെ കാഴ്ച്ച്ചപ്പാടുകലുടെ  മൂല്യത്തെക്കുരിച്ചു പറഞ്ഞു[.നടന്‍ തിലകന്റെ നിരാസത്തെപ്പറ്റി അന്ന് പത്രത്തില്‍ ഉണ്ടായിരുന്നത് ഞാന്‍ കൂട്ടിവായിച്ചു,വയസ്സാകുമ്പോള്‍ എന്തുകാരണം കൊണ്ടായാലും തിരസകൃ തരാവുന്നത് ദൌര്‍ഭാഗ്യകരം തന്നെ.]
ഞാനോര്‍ത്തത് വയസ്സായവര്‍ ചെറുപ്പക്കാര്‍ക്ക് നല്‍കുന്ന മാതൃ കയെപ്പറ്റിയാണ്.പണം പലിശയ്ക്കു കൂട്ടിവെച്ചും മനുഷ്യസ്നേഹം കാണി യ്ക്കാതെയും ജീവിതാന്ത്യത്തില്‍ ഒന്നും ഒന്നിനും ഉതകുകയില്ല എന്ന അറിവോടെ ഇല്ലാതാകുന്നവര്‍ക്കിടയില്‍ ....ഇവിടെ കുമാരേട്ടന്‍ തന്റെ 74 വയസ്സില്‍ പുസ്തകം പ്രകാശിപ്പിക്കുന്നു.

യതി പറഞ്ഞിട്ടുണ്ട്..വാര്‍ധക്യം പാകമായ ഫലങ്ങലുള്ള വൃക്ഷം പോലെയാണെന്ന്.പുറമേയ്ക്ക് ഊര്‍ജം പ്രസരിപ്പിക്കുന്ന..തന്റെതെന്ന ചിന്ത വിട്ടകന്ന...ഫലവൃക്ഷം.

3 അഭിപ്രായങ്ങൾ:

  1. ഇനി കുമാരേട്ടനെ കാണുകയാണെങ്കില്‍ ബൂലോകത്തൊരു വായാടിത്തത്തമ്മയുണ്ടെന്നും ആ തത്തമ്മ കുമാരേട്ടന്‌ ആശംസകള്‍ നേര്‍ന്നിട്ടുണ്ടെന്നും പറയണം.

    മറുപടിഇല്ലാതാക്കൂ
  2. തീര്‍ച്ചയായും..സന്തോഷം വായാടീ...ഇത് പങ്കു വെച്ചതിനു..

    മറുപടിഇല്ലാതാക്കൂ
  3. ഇതേ പ്രായമുള്ള ഒരാളല്ലെ വോട്ടുകൊടുത്തു വിട്ടവരു ചെയ്യുന്നതു നോക്കി നിസ്സഹായരായി നില്ക്കേണ്ടവരല്ലെന്ന് നമ്മളെ ബോധ്യപ്പെടുത്തിയത്

    മറുപടിഇല്ലാതാക്കൂ