വേനലില്‍ കരിഞ്ഞുപോയെന്നു കരുതും..ഇനിയില്ല  എന്ന് നിനച്ചു യാത്ര പറയും.
....പക്ഷെ മഴയുടെ ആദ്യവിരല്‍പ്പാടുക മായും മുന്‍പേ നനുത്ത ചിരിയുമായി ജീവന്റെ ചില്ലകളില്‍ ...വീണ്ടും തളിരുകള്‍.

അന്പ് നിറഞ്ഞ   പച്ചപ്പോടെ

..എന്നന്നേക്കുമായി ഒന്നും ഇല്ലാതാകുന്നില്ല ..കിനാവുകള്‍ക്കും ഓര്‍മകള്‍ക്കും ജനിമൃതികളുടെ  ഇടവേളകള്‍ മാത്രം.

2010, മേയ് 24, തിങ്കളാഴ്‌ച

കേരളവര്മയിലെ ഊട്ടിയിലേയ്ക്ക്..



           
  പുറ ത്തുനിന്നുള്ളവര്‍ക്ക് കൌതുകവും കേരളവര്‍മയുറെ ഭാഗമായവര്‍ക്ക്     
അഭിമാനവും നല്‍കുന്ന ഊട്ടി..
അസംഖ്യം വര്‍ഗങ്ങളില്‍ സസ്യ-ജീവ കുലങ്ങള്‍..ഊഞാലവള്ളികള്‍
നഗരത്തില്‍നിന്നെത്തിയവര്‍ക്ക് അല്ഭുതമേകി.
ഞങ്ങള്‍ ഗ്രാമജീവിതത്തില്‍ ലയി്ചവര്‍ക്കാകട്ടെ കാടിന്റെ
വശ്യമോഹനദൃശ്യങ്ങള്‍ ആണ് ഊട്ടി നല്‍കിയത്.ഷോപ്പിങ്ങിന്റെ ശല്യമില്ലാതെ
കാണാവുന്ന ഊട്ടി എന്ന് ആണ്‍കുട്ടികള്‍ കളിയാക്കിയിരുന്നു
[പെണ്‍കുട്ടികള്‍ ഊട്ടിക്കു പോകുന്നത്ഷോപ്പിങ്ങിനാനെന്ന സംസാരമുണ്ടായിരുന്നു]
പ്രണയത്തിന്റെ സ്വകാര്യം  കൂടിയായിരുന്നു ഊട്ടി.ശരിക്കും ചങ്ങമ്പുഴക്കവിതയിലുള്ള
ഹരിതവിലാസിത  നികുഞ്ജ ങ്ങള്‍..ഒരു കൊച്ച്ച്ചുകാറ്റിനാല്‍ വര്‍ഷിക്കുന്ന പൂമഴകള്‍..
പഴയ ബോട്ട്-ക്ലബ്ബിന്റെ ഓര്‍മ്മകള്‍ ഉറങ്ങിക്കിടക്കുന്ന പാടത്തിന്റെ ഓരത്ത
് ഞങ്ങള്‍ ചെന്ന് നില്‍ക്കാരുന്ടു.
പേരറി യാമരങ്ങളും  കായ്കളും  പൂക്കളും എല്ലാം ചേര്‍ന്ന് കേരളവര്മയിലെ ഊട്ടി ഒരു പരിസ്ഥിതിവിദ്യാലയം തന്നെയായിരുന്നു.എത്ര സാഹിത്യക്യാംപുകള്‍,കവിയരങ്ങുകള്‍,ക്ലാസ്സുകള്‍..ഊട്ടി അതിനെല്ലാം പറ്റുന്ന
രംഗവിതാനം നല്‍കി..
ഒരുപക്ഷെ ഇത് വായിക്കുന്നവര്‍ ചിലര്‍ക്കെങ്കിലും ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം..
കോളേജില്‍ ഊട്ടിയിലെയ്ക്ക് നയിക്കുന്ന വഴിയാണ് ഈ ചിത്രം.
''പാതയുടെ സംഗീതം''എന്ന ശീര്‍ഷകമാണി തിനുയോജിക്കുക   . [ഞങ്ങള്‍ക്ക് പഥര്പാഞ്ചാലി യുണ്ടായിരുന്നു.സെക്കന്റ് ലാംഗ്വാജിനു.അത് ഊട്ടിയുടെ 
പശ്ചാത്തലത്തില്‍ വായിക്കാനായിരുന്നു എനിക്കിഷ്ടം..]

1 അഭിപ്രായം: