വേനലില്‍ കരിഞ്ഞുപോയെന്നു കരുതും..ഇനിയില്ല  എന്ന് നിനച്ചു യാത്ര പറയും.
....പക്ഷെ മഴയുടെ ആദ്യവിരല്‍പ്പാടുക മായും മുന്‍പേ നനുത്ത ചിരിയുമായി ജീവന്റെ ചില്ലകളില്‍ ...വീണ്ടും തളിരുകള്‍.

അന്പ് നിറഞ്ഞ   പച്ചപ്പോടെ

..എന്നന്നേക്കുമായി ഒന്നും ഇല്ലാതാകുന്നില്ല ..കിനാവുകള്‍ക്കും ഓര്‍മകള്‍ക്കും ജനിമൃതികളുടെ  ഇടവേളകള്‍ മാത്രം.

2010, ജൂൺ 17, വ്യാഴാഴ്‌ച

മഴയില്‍ വിരിയുന്നത്..




ഈ പൂവിന്റെ പേര്  അറിയാമോ?കേരളത്തില്‍ പരക്കെ ഇതുണ്ട്. ഞങ്ങളുടെ നാട്ടില്‍ ഇതിനു ''ഇടിവെട്ടിപ്പൂവ്'' എന്നാണു പേര്.മഴപെയ്യും വരെ അജ്ഞാതവാസത്തിലാണ് .ഇടിവെ ട്ടിയാല്‍ പിറ്റേ ദിവസം തന്നെ ഈപൂവുമുളയ്ക്കും.[ചെടി മുളക്കുക എന്നല്ല ,പൂവ് മുളക്കുക''എന്നാണു പറയേണ്ടത്.]നെടുനാള്‍ മോഹനിദ്രയിലാന്റുകിടന്നു വീണ്ടും മണ്ണിലേയ്ക്കു നിവരുന്ന സസ്യജന്മം.
പ്രകൃതി ഒരു പതിവും തെറ്റിക്കുന്നില്ല 
മഴക്കാഴ്ച്ചയായി ഇത് പ്രവാസികളുടെ മുന്നിലേയ്ക്ക് നീട്ടുന്നു..ഈ കുടന്നയെ ഏറ്റുവാങ്ങുക...
 

2010, ജൂൺ 16, ബുധനാഴ്‌ച

THE SONG OF THE RAIN- KHALIL JIBRAN

                                   


                                I am dotted silver threads
                              dropped from the heaven by the Gods..
                          Nature then takes me,to adorn 
                            Her fields and valleys.. 
                              I plucked beautiful pearls  from the crown of                                      ''ishthar..''
                              to embellish the garden..
                
                               
                                           When I cry ,..the hills laugh..
                               When I humble myself, the flower rejoice..
                                When I bow., all things are elated..
                               The field and clouds are lovers..
                                  And I am a messenger of mercy..
                                       
                                           
                           The voice of   thunder declare my arrival
                        The rainbow announces my departure..
                          I touch gently at the windows with my soft fingers..
                         And my announcement is a welcome song..
                         All can hear,.. but only the  sensitive can understand..

                                           
                                       I am the sigh of the sea..
                                The laughter of the field..
                                The tears of heaven..
                              

2010, ജൂൺ 11, വെള്ളിയാഴ്‌ച

വിട..

                         
                                  ......                  സമയമാകുന്നു പോകുവാന്‍,രാത്രിതന്‍
                                                   നിഴലുകള്‍ നമ്മള്‍,പണ്ടേ പിരിഞ്ഞവര്‍......

''...ഇലത്തുമ്പില്‍ നിന്നും..''



             
   ഇത് അട്ടപ്പാടിയിലെ മഴക്കാല പ്രഭാതം നല്‍കിയ കാഴ്ച്ചവട്ടം
           .വിഷാദ കൊണ്ടു നമ്മെ നിശ ബ്ദരാക്കി കളയും..ഈ മഴ
           നീലനിറത്തില്‍ അഗാധമൌനം പടര്‍ത്തുന്ന മലനിരയും നീണ്ട മരച്ചില്ലകള്‍ കൊണ്ടു 
          ആകാശത്തെ തൊടുന്ന മരങ്ങളും ...
..         .മഴയില്‍ ആകാശത്തിനു ഭൂമിയോട് പറയാനുള്ളതെല്ലാം ഈ മൌനത്തില്‍ അടക്കുന്നു.

2010, ജൂൺ 10, വ്യാഴാഴ്‌ച

''അനുരാഗിണീ ഇതായെന്‍..'' -re post

                               ''..നിന്നെ ആരൊക്കെ സ്നേഹിച്ചു എന്ന് ഞാന്‍ ചോദിയ്ക്കുന്നില്ല.
നിനക്ക് ആരോടു സ
്നേഹമുണ്ട് എന്നും ഞാന്‍ ചോദിയ്ക്കുന്നില്ല.
എന്നാല്‍ ഒന്ന് തീര്‍ച്ച.
എന്നെപ്പോലെ നിന്നെ ആരും സ്നേഹിയ്ക്കുന്നില്ല.
നിന്നെ സ്നേഹിയ്ക്കുന്നവന്‍ എന്ന ഓര്മ മാത്രം മതി കൂട്ടിനു..
അതെനിയ്ക്കു ശക്തി തരുന്നു..''

[ഹെര്‍മന്‍ ഹെസ്സെയുടെ 'ദേശാടനം']
                         


  ഈ വരികളിലെ അനാസക്തപ്രണയത്തി ന്റെ ആരാധികയാണ് ഞാ നു .പക്ഷെ ഇത് വായി യ്ക്കുന്നതിനും എത്രയോ മുന്‍പുതന്നെ ഒരു നാട്ടുപ്രേമത്തിന്റെ സാക്ഷി യാവാന്‍ ഭാഗ്യം കിട്ടിയിട്ടുണ്ട്. . വളരെക്കാലം മുന്‍പാണ്.എന്നും വയ്കുന്നേരം ഒരു പെണ്‍കുട്ടി ജോലി കഴിഞ്ഞു പാതയോരതൂടെ പോകാരുന്ടു. അന്നധികം ബസ്സുകളി ല്ല.ആര്‍ക്കും നടക്കാന്‍ മടിയില്ല.ഒരു നാടന്‍ ചന്തക്കാ രിക്കുട്ടി[എന്റെ ഇപ്പോളത്തെ പ്രായംവെച്ച് പറയുന്നതാണിത്.]ശാലീനത,വിനയം,ആകെപ്പാടെ ഒരിഷ്ടം തോന്നും
എന്റെ നാടിലെ ഒരു ചെറുപ്പക്കാരനും ഇത് തോന്നിയിരിയ്ക്കാം
. അയാള്‍ ഈ കുട്ടിയെ എന്നും അനുഗമിച്ചുതുടങ്ങി.അന്ന് ഇന്നത്തെപ്പോലെ ഒരുമിച്ചുനടക്കാന്‍ പറ്റില്ലല്ലോ.. ഒരു ചെറു ചിരി സമ്മാനിച്ചു,മുണ്ടിന്റെ കോന്തല ഭംഗിയില്‍ പിടിച്ചു ഉ ല്ലാ സതോടെ നടന്നിരുന്ന അയാളെ എല്ലാവര്ക്കും പൊതുവേ ഇഷ്ടമായിരുന്നു. ഞാനും ബാല്യകാലസഖാക്കള്‍ രണ്ടുപേരും ഇതിന്റെ നിരീക്ഷകരായി സ്വയം ജോലിയില്‍ പ്രവേശിച്ചു.എട്ടിലോ ഒമ്പതിലോ ആണ് ഞങ്ങള്‍.പ്രേമമെന്നു കേട്ടിട്ടുണ്ട്. വലിയ പിടിയില്ല.ഒരു രസമുള്ള ഏര്‍പ്പാടാണെന്ന് തോന്നി.എന്നും അവരുടെ യാത്ര കാണും.അവര്‍ പരസ്പര ം സംസാരിച്ചിരുന്നില്ല.ഞങ്ങളെ കാണുമ്പോള്‍ പരിചയത്തിന്റെ ഒരു സൌഹൃദഭാവം അവര്‍ക്കുണ്ട്
.ഒരു ദിവസം ഒരു ചുമന്ന പൂവയാലുടെ കയ്യില്‍ കണ്ടു.പനിനീര്‍പ്പൂവാവണം.പ്രേമത്തിന്റെ ഒരു പ്രതീകമതാണല്ലോ.തിരികെ വരുമ്പോള്‍ അതില്ല.അതാ കുട്ടിയ്ക്ക് കൊടുത്തെന്നും ഇല്ലെന്നും ഞങ്ങള്‍ അരമണിക്കൂര്‍ തര്‍ക്കിച്ചു.ഒരുദിവസം
ഒരു ചെറുകിട രാഷ്ട്രീയപ്പാര്ടിയുടെ ജാഥയ്ക്ക് മുന്‍പും പിന്‍പുമായി അവര്‍ നടന്നുപോവുന്നു.അയാള്‍ക്ക്‌ അനുഭാവമുള്ള പാര്ടിയായതിനാല്‍ പങ്കെടുക്കാതെ വയ്യ ...അന്നുമാത്രം അവരുടെ മൂകാനുരാഗത്തിന്റെ
ദൃശ്യാവിഷ്ക്കാരം ഇല്ലായിരുന്നു.പിന്നെയും കുറേക്കാലം അവരുടെ ഗമന-അനുഗമനങ്ങള്‍ നിര്‍ബാധം തുടര്‍ന്നു. ഒരു സംഘര്‍ഷവുമില്ലാതെ ആര്‍ക്കും ചര്ചാവിഷയമാകാതെ തങ്ങളുടെ
ഉള്ളില്‍ നിറഞ്ഞ പ്രണയത്തെ ആരുമറിയാതെ വിടര്തിക്കൊന്ടു....എന്തോരു ആനന്ദമായിരിയ്ക്കും അവരപ്പോള്‍ അനുഭവിചിരിയ്ക്കുക.. . പക്ഷെ കുറെക്കഴിഞ്ഞപ്പോള്‍ സ്വാഭാവികമായും ആ യാത്ര നിലച്ചു.പെണ്‍കുട്ടി കല്ല്യാണം കഴിഞ്ഞുപോയിരിയ്ക്കാം.അയാളും
പിന്നെപ്പിന്നെ വയ്കുന്നെരത്തെ നടത്തം
കുറച്ചു.പുറമേ ആര്‍ക്കും കോളിളക്കം ഉണ്ടാക്കാത്ത ഒരനുരാഗകഥയിലെ നായകനെ മാത്രം വല്ലപ്പോളും കാണാറുണ്ടു.പഴയ സരസഭാവമില്ല.ജീവിതപ്രരാബ്ധങ്ങള്‍. ഉത്തരവാദിത്വമുള്ള വീട്ടു കാരനായതോടെ    ആ പഴയ  അലസസഞ്ചാരി എങ്ങോ പോയി മറഞ്ഞു..അന്നത്തെ സായാഹ്നയാത്രകള്‍ അയാള്‍ ഇന്നും ഓര്‍ക്കുന്നുന്റാവില്ലേ? ആ കുട്ടി എവിടെ ആയിരിയ്ക്കും?ഇന്നും ചിലപ്പോള്‍ വയ്കുന്നേരം അങ്ങാടിയില്‍ പോകുന്ന അയാളെ കാണുമ്പോള്‍ ,പഴയ പനിനീര്‍പ്പൂവിനെ ഞാനോര്‍ക്കും.
ആണ്കുട്ടിയ്ക്കും പെണ്കുട്ടിയ്ക്കുമിടയില്‍ ഉണ്ടാവേണ്ട അന്തസ്സുറ്റ പ്രണയത്തിന്റെ.. .മമതാബന്ധതിന്റെ.. വേരുകള്‍ എവിറെതിരഞാലാണ് ഇന്ന് കിട്ടുക?

 സത്യത്തില്‍ ഈ പോസ്റ്റു വീണ്ടും ഇട്ടതു ബെര്‍ളിയുടെ 'കമിതാക്കലുടെ
ആത്മഹത്യ''വായി്ച്ചതുകൊണ്ടു ആണ്.സഹജമായ ആകര്‍ഷണത്തില്‍
തുടങ്ങി പ്രണയമായി വികസിക്കാന്‍ അന്ന് ഏറെ കാലം വേണമായിരുന്നു.ഇന്നോ?
ഇന്നലെ പെയ്തമഴക്ക്‌ മുളക്കുന്ന  തകരകള്‍....
അന്നോ..നിറം മങ്ങുമെന്കില്‍പ്പോലും അകമേ മധുരിക്കുന്ന പ്രണയമുന്തിരികള്‍...
മുന്തിരിമധുരം നമുക്കിപ്പോള്‍ വേഗം മടുത്തുപോകുന്നു. 

കുങ്കുമം അറിയാതെ ചുമക്കുന്ന.... -----re post

കേരളം വികസനത്തിന്റെ പാതയിലാണെന്ന് നാം വിശ്വസിക്കുന്നു.എന്താണ് വികസനം എന്നത് മറ്റൊരു വിഷയം. ഞാനിവിടെ ഉന്നയിക്കുന്ന ചോദ്യം നമ്മുടെ പത്രങ്ങളും ചാനലുകളും നിരത്തുന്ന ചില പരസ്യങ്ങളെ തു നൂറ്റാണ്ടിനു യോജി്ച്ചതാനെന്നാണ്.
നാഗമാണി ക്യത്ത്തിന്റെ പേരില്‍ നടന്ന കൊലപാതകം എല്ലാവരും അറിഞ്ഞതല്ലേ?അന്ധവിശ്വാസങ്ങള്‍ ജീവിതത്തെ വല്ലാതെ വരിഞ്ഞുമുറുക്കുന്ന കാഴ്ച്ചയാണ് കാണുന്നത്. ഭീകരമായൊരു വൈരുധ്യവുമുന്റിതില്‍.ഒരു വശത്ത് ഹൈടെക് സംവിധാനങ്ങള്‍..ശാസ്ത്രത്തിന്റെ നേട്ടമായ കുറെ നവീന സംരംഭങ്ങള്‍..ചന്ദ്രയാന്‍,കാന്സിരിന്റെ വാക്സിന്‍..,അങ്ങനെ പോകുന്നു.
..മറുവശത്ത് യുക്തിയും സാമാന്യബോധവും ഇല്ലാത്ത കുറെ നടപ്പുരീതികള്‍.വിശ്വാസവും അന്ധവിശ്വാസവും ഒന്നായിപ്പോകുന്ന ദയനീയത..ഞാന്‍ അക്കമിട്ടുനിരത്താം ചിലതു.
ഒന്ന് ...നാഗമാനിക്യം,ഗജരാജമുത്ത്,ര്യ്സേ പുല്ലര്‍ [ഇത് പേപ്പറില്‍ കണ്ടതാണ്]ഇങ്ങനെ ചിലതുന്റെന്നും അതുകൈവശം വെച്ചാല്‍ വെച്ചടി വെച്ചടി കയറമാനന്നുമുള്ള വിശ്വാസം.അമ്മൂമ്മപ്പഴമകളിലെ അഞ്ചുതലനാഗത്ത്തിന്റെ
പത്തിയിലെ മുത്തു..,അഭീഷ്ടവര ം നല്‍കുന്ന നീലക്കൊടുവേലി..ഇങ്ങനെ ഈ പട്ടിക നീളുന്നു
രണ്ടു ...''കുബെര്‍കുഞ്ചി ''തുടങ്ങിയ ചില വരവുസാധനങ്ങള്‍..ഈ പരസ്യം രാവിലെ്‍ കാണാം.ഇത് പൂജാമുറിയില്‍ വെച്ചാല്‍ എല്ലാ ഐശ്വര്യവും ഉണ്ടാകുമത്രേ.

മൂന്നു..ഏലസ്സ് കേരളീയര്‍ക്ക് പരിചിതമാണ്.മാനസികമായി ഒന്ന് ധൈര്യപ്പെടുത്താന്‍ പണ്ടെ ഇതുപയോഗിച്ചിരുന്നു.

ഇത് പക്ഷെ ചിന്താശേഷി അല്‍പ്പം ഉള്ളവരെ ആശങ്കപ്പെടുത്തുന്നു.എന്തെല്ലാം
കാര്യമാണിത് കൊണ്ടുത്തരിക?..സമ്പത്ത്,സമൃദ്ധി,ആരോഗ്യം,പരീക്ഷാവിജയം
,ശത്രുവിനാശം..പണ്ടെ തന്നെ ചില വിശ്വാസങ്ങള്‍ കേരളത്തിലെ നാട്ടിന്‍പുറങ്ങളില്‍ ഉണ്ടായിരുന്നു.ഇതില്‍ പാരിസ്ഥികവും ആരോഗ്യപരവുമായി പ്രസക്തമായ
ചിലതുന്റെന്നു കാണാം.ഒട്ടേറെ ചൊല്ലുകളില്‍ ഈ നാട്ടുമാര്യാദ കള്‍ നാം ശീലിച്ചി ട്ടുമുന്ടു.അത്തരം സന്ദേശങ്ങള്‍ ഇതില്‍ കണി കാണാനില്ല.
നാല്..ഇന്ന് വിപണി കയ്യടക്കിയിരിക്കുന്ന ചില വിശ്വാസങ്ങള്‍..''അക്ഷയതൃതീയ''യുടെ പേരില്‍ സ്വരണക്കടക്കാരുടെ പരസ്യങ്ങള്‍ കാണരുന്ടല്ലോ..സ്വര്‍ണം വാങ്ങിയാല്‍ മാത്രം പോരാ..ഇന്ന ദിവസം തന്നെ വേണം..

ജീവിതത്തിലെ ഓരോരോ മേഖലകളും ഇങ്ങനെ വിശ്വാസം കൊണ്ടു കലുഷമാകുന്നു.
വീടു ഉണ്ടാ ക്കുന്നവര്‍ക്ക് വാസ്തു ഒരു കീറാമുട്ടിയാണ്.ഏതെങ്കിലും അസുഖം വരാത്തവരില്ല. പക്ഷെ അത് വാസ്തുവിന്റെ കുഴപ്പം കാരണമാണെന്ന് കാരണം കണ്ടെത്തി അതിനു പരിഹാരവും..പ്രതിവിധിയും..
നമ്മുടെ നാട്ടില്‍നിന്നു യുക്തിവാദവും പ്രായോഗികജീവിതസിദ്ധാ ന്തവും മാഞ്ഞുപോയോ?
ഇന്നത്തെ അവസ്ഥക്ക് കാരണം നമ്മുടെ കഴിഞ്ഞകാല യുക്തിവാദക്കാരുടെ അടിസ്ഥാനമില്ലായ്മയാണ്.അവര്‍ ജീവിതത്തിന്റെ പ്രായോഗികവ്യവസ്ഥ കളെ അല്പം പോലും
അറിയാതെ നിരീശ്വരവാദികള്‍,ആയി നടിച്ചു,അമ്പലത്തില്‍ പോകുന്നതും വീട്ടില്‍ വിളക്ക് വെക്കുന്നതും വലിയ അന്ധവിശ്വാസങ്ങളായി പ്രചാരണം നടത്തി. കൊളുത്തിവെച്ച നിലവിളക്ക് പോലെ മനോഹരമായ ദൃശ്യം എന്തുണ്ട്?അത്തരം നിരീശ്വര -തീവ്രവാദങ്ങളില്‍ അഭിരമിച്ച കേരളം കൊടിയ അന്ധവിശ്വാസങ്ങലുടെ വേദിയായി മാറി.ഒരു ചെറിയ ബുദ്ധി ഉന്റെന്കില്പോലും മറികടക്കാവുന്ന ചുഴിയില്‍ പെട്ട് നട്ടം തിരിയുന്നത് ..എത്ര ദൌര്‍ഭാഗ്യകരം.

പൂന്താനം പാടിയപോലെ ''കുങ്കുമത്തിന്റെ ഗന്ധം അറിയാതെ
കുങ്കുമം ചുമക്കുന്ന കഴുത''കളായി നാം മാറിയിരിക്കുന്നു.

2010, ജൂൺ 9, ബുധനാഴ്‌ച

മഴ വന്നാല്‍...


       
  അങ്ങനെ അങ്ങനെ..മഴയിങ്ങെത്തി.മഴയില്‍ വിരിയാന്‍  ധൈര്യം ഇല്ലാത്ത പൂവാണ് മുല്ല. 
പക്ഷെ ആദ്യമേ വിരിഞ്ഞുപോയി..കാറ്റും ഇടിയും മിന്നലുമെല്ലാം കഴിഞ്ഞപ്പോള്‍.
..ഞാന്‍ ഓടിച്ചെന്നത് ഇവള്‍ ഉണ്ടോ..എന്നറിയാന്‍ ആയിരുന്നു...ഭാഗ്യം
.മഴയെ അതിജീവിച്ചിരിക്കുന്നു
.മേലാകെ നനഞ്ഞു കുളിര്‍ത്തു...കൊണ്ടു..

2010, ജൂൺ 4, വെള്ളിയാഴ്‌ച

നാളെ ലോക പരിസ്ഥിതി ദിനം..


                       പച്ചപ്പിന്റെ ഈ സൌഭാഗ്യം ഇനി എത്ര നാളേയ്ക്കു?...
              പരിസ്ഥിതിയുടെ പരിരക്ഷണം ഓര്മിപ്പിയ്ക്കുന്ന കുറച്ചു ചിത്രങ്ങള്‍.


       

 ഇത് കുന്തിപ്പുഴ.ഒട്ടേറെ പൂമ്പാറ്റകള്‍ പാറിനടന്ന പ്രഭാതത്തിലാണ് ഇതെടുത്ത്തത്.വെള്ളം കുറവാണെങ്കിലും കുന്തിപ്പുഴയ്ക്ക് പ്രസരിപ്പ് ഉണ്ടായിരുന്നു. 
          .
 ഇത് കല്ലടയാര്‍[.കൊല്ലം ജില്ല]വിശാലമായ നദിയില്‍ മണലി നായുള്ള കയ്യേറ്റങ്ങള്‍ ഉണ്ട്.എങ്കിലും അതിനെ എതിര്‍ക്കുന്ന ചിലരും ഉണ്ടെന്നു അറിഞ്ഞു
                                           
                   
                ഇത് പ്രശസ്തമായ സൈലന്റു വാലി തന്നെ. മഞ്ഞും കുളിരും നിറഞ്ഞ ഒരു പുലര്‍കാലം.
                                           
             
                                     ഇത് അട്ടപ്പാടിയിലെ ജീവനവശേഷിക്കുന്ന ഒരു കുന്നു.അസ്തമയം അതിന്റെ മൂകവിഷാദത്തില്‍ ലോകത്തെ ആഴ്ത്ത്തിയ ഒരു നേരം..                        
                  ഭാരതപ്പുഴ..ചരിത്രവും റോമാന്സും ഇന്നത്തെ പരിസ്ഥിതി പ്രശ്നങ്ങളും കൊണ്ടു എന്നും സജീവമായ നിള..
                                         
                       
                                  ഇത് തണ്ണീര്‍മുക്കം ബണ്ട്.ഇതും ഒരു വൈകുന്നേരത്തിന്റെ നിമിഷമാണ്.
                                         
                                         
                    വയനാട്ടില്‍ നിന്ന് ഒരു ദൃശ്യം.കാടും താഴ്വാരവും പൂക്കാന്‍ തുടങ്ങിയ ഒരു കാലത്തിന്റെ ഒപ്പ്..
                          ഇത് അട്ടപ്പാടിയില്‍ വിരിഞ്ഞ അപൂര്‍വ ജനുസ്സില്‍ പെട്ട ഓര്‍ക്കിദാണ്

                            വസന്തശ്രീ.വയനാടന്‍ കാടുകള്‍ക്കുള്ളില്‍ വിരിഞ്ഞത്.

     
ഭൂമി നമ്മുടേത്‌ മാത്രമല്ല എന്ന വിനയം മാത്രമേ  ഈ ലോകത്തെ ഇനി രക്ഷിക്കൂ.നൂറ്റമ്പതു വര്‍ഷങ്ങള്‍ക്കുമുന്‍പ് 
ചരിത്രപ്രസിദ്ധമായ പ്രസംഗത്തിന്റെ പ്രസക്തി ഇവിടെയാണ്.
...''you must teach your children that the ground beneath their feet is the ashes of our grandfathers.so that they will respect the land,tell your children that the earth is rich with the lives of our kin.teach your children that we have taught our children,that the earth is our mother.whatever befalls the earth befalls the sons of the earth.man did  not  weave the web of life.,he is merely a strand of it,.what ever he does  to    the web,he does to himself...''