വേനലില്‍ കരിഞ്ഞുപോയെന്നു കരുതും..ഇനിയില്ല  എന്ന് നിനച്ചു യാത്ര പറയും.
....പക്ഷെ മഴയുടെ ആദ്യവിരല്‍പ്പാടുക മായും മുന്‍പേ നനുത്ത ചിരിയുമായി ജീവന്റെ ചില്ലകളില്‍ ...വീണ്ടും തളിരുകള്‍.

അന്പ് നിറഞ്ഞ   പച്ചപ്പോടെ

..എന്നന്നേക്കുമായി ഒന്നും ഇല്ലാതാകുന്നില്ല ..കിനാവുകള്‍ക്കും ഓര്‍മകള്‍ക്കും ജനിമൃതികളുടെ  ഇടവേളകള്‍ മാത്രം.

2010, ജൂലൈ 12, തിങ്കളാഴ്‌ച

സങ്കടം

രംഗം-ഒന്ന് 
മണ്‍ ചെരാതുകള്‍ മുനിഞ്ഞു കത്തുന്ന  വീട്.കളിച്ചു മതിവന്നകുട്ടി മേല്ക്കഴുകി കോലായിലെത്തി.കിങ്ങിനിപ്പൂച്ചയുടെ അല്പം മാറി  പാന്ടനുമുന്ടു.സന്ധ്യ യാകുന്നതോടെ ഇരുവരും ശാന്തരാകും.പിന്നെ ബഹളമില്ല.
.വൈകുന്നേരത്തെ പണികളും കഴിഞ്ഞു നാമം ചൊല്ലാനിരുന്ന അമ്മയോട് കുട്ടി ചോദിച്ചു
.''അമ്മേ...സന്ധ്യക്ക്‌ എവിട്യാ ഈ സൂര്യന്‍ പോണത്?..''അമ്മ നാമം ചൊല്ലലിനിടയില്‍  പറഞ്ഞു..''കടലിനടിയിലെക്ക്..നാമം ജപിക്കാന്‍..''
സൂര്യന്‍ പോലും ചൊല്ലുന്നതാണ് നാമം.അത് ചെയ്യാതിരുന്നാല്‍ പാപം കിട്ടും.
അമ്മ അങ്ങനെ പറഞ്ഞില്ലെങ്കിലും കുട്ടിക്കതു മനസ്സിലായി.
അവന്‍ അമ്മയോട് ചേര്‍ന്നിരുന്നു .പുറത്ത് ഇരുട്ടിനു കട്ടി കൂടുന്നു.നിലവിളക്കിന്റെ നാളം  ഒന്നുലഞ്ഞു.
.ഒരു ഭീമാകാരമായ നിഴല്‍ രൂപം അത് ചുമരില്‍ തീര്‍ക്കുന്നുന്ടു. അത് കണ്ടാലും കുട്ടിക്ക് പേടിയില്ല.പക്ഷെ..എന്നും കാണുന്ന ഈ ഇരുട്ടിനെ പേടിയും ..പിന്നെ..ഒരു സങ്കടവുമാണ്.
എന്താണ് സന്ധ്യക്ക്‌ സങ്കടം വരുന്നത്?..കുട്ടിയെ അമ്മ ചേര്‍ത്തുപിടിച്ചു.അമ്മക്കുമറിയാം കുട്ടിക്ക് സങ്കടമാണെന്നു.താനും ഇങ്ങനെയായിരുന്നു.ജന്മാന്തരങ്ങളിലൂടെ ,ജന്മപരംപരകളിലൂടെ   തുടരുന്ന ഈ സങ്കടം മനുഷ്യന്റെ നിയോഗമാണെന്നും  അവര്‍ക്കറിയാം.ഈശ്വരാ..കാരണമില്ലാത്ത ഇത്തരം സങ്കടങ്ങളെ താങ്ങാന്‍ ഇവന് കരുത്തുണ്ടാ ക്കണേ....ഇരുട്ടുകൂടിവന്നു മുഴുരാത്രിയായി..
നാമം ചൊല്ലി ക്കഴിഞ്ഞ അമ്മ അകത്തേക്ക് പോയി .
.നേരത്തെ കഴിക്കുന്ന പതിവാണ്.അമ്മ ആഹാരം വിളമ്പുകയാവാം..അടുക്കളയില്‍ ശബ്ദങ്ങളുണ്ട് 
കുട്ടി യുടെ അരികിലേക്ക് പാണ്ടന്‍ നീങ്ങിക്കിടന്നു.കുട്ടി ചോദിച്ചു.''എന്താ നിനക്കുംസങ്കടാവുണ്.ണ്ടോ ...?.''പാണ്ടന്‍ കുട്ടിയെ നോക്കി .
സ്നേഹവാല്സല്യത്തോടെ..
തങ്ങള്‍  പങ്കിടുന്ന സങ്കടങ്ങളുടെ ഭാണ്ഡങ്ങള്‍ പിന്നെ അവര്‍ മൂവരും തുറന്നു ....
രംഗം-രണ്ടു 
സ്കൂളില്‍നിന്നു നേരെ ട്യൂഷന് പോയി ആറരയ്ക്ക് പതിവുപോലെ കുട്ടി വീട്ടിലെത്തി.കൂട്ടിനുള്ളില്‍നിന്നു ജിമ്മി ഒന്ന് മുരണ്ടു.അങ്ങോട്ട്‌ നോക്കിയില്ല.നോക്കനമെന്നുന്റെന്കിലും.അവന്റെ അരികില്‍ ചെന്നാല്‍ അമ്മ വഴക്ക് പറയും.വെറുതെ അമ്മയ്ക്ക് പ്രെഷര്‍ കൂട്ടണ്ട.
ടീ.വിയില്‍ എന്തോ ‍ കാണുന്നുണ്ട് അമ്മ.ഒപ്പം നൂഡി ല്സു പൊട്ടി ച്ചിടുന്നുണ്ട് .കുട്ടിക്ക് മടുപ്പ് തോന്നി.പക്ഷെ..അമ്മയ്ക്ക് ജോലി കഴിഞ്ഞുവന്നു 
വേറെയൊന്നും ഉണ്ടാക്കാന്‍ വയ്യല്ലോ.കുട്ടിക്ക് അമ്മയുടെ ജോലിഭാരം അറിയാം.അതുകൊണ്ടു വാശി പിടിക്കില്ല.
എന്നല്ല,വാശി തന്നെ കുട്ടി മറന്നിരിക്കുന്നു.ഇന്നു എന്തോ ക്കെയുണ്ട്  ഹോം വര്‍ക്ക്?..യാന്ത്രികമായി അമ്മ വിളിച്ച്ചോദിച്ചു.
നൂഡി ല്സു തിന്നു എണീറ്റ കുട്ടി ഒന്നും പറഞ്ഞില്ല.
അമ്മയും പിന്നൊന്നും പറഞ്ഞില്ല.
ടീ.വി നിര്‍ത്തി അമ്മ അലക്കാനായി പോയി.ജനലിലൂടെ ആകാശത്തേക്ക് നോക്കി ഒരു നിമിഷം കുട്ടി ഇരുന്നു.. നിര്‍വികാരം ...
.പിന്നെ പുസ്തകക്കൂമ്പാരത്തില്‍  വീണു.
സ്കൂളിലെ വര്‍ക്കും ട്യൂഷന്‍ വര്‍ക്കും പിന്നെ.. പ്രോജെക്ട് ...
..കാറ്റും നിലാവും കുട്ടിയ്ക്കരികില്‍ വന്നു.തിരിച്ചറിയപ്പെടാതെ  തിരിച്ചുപോയി..കുട്ടി ഗൃഹപാഠങ്ങള്‍ ചെയ്തുകൊണ്ടിരുന്നു....സങ്കടമൊന്നുമില്ലാ തെ..
ഒളി മങ്ങാത്ത മന്ദഹാസത്തോടെ മുകളില്‍ ഒരാള്‍ എല്ലാം കണ്ടു നിന്നു..


1 അഭിപ്രായം:

  1. പ്രകൃതിയെയും അമ്മയെയും തന്നെത്തന്നെയും അറിയാതെ വളരുന്ന ഇന്നത്തെ തലമുറ
    നാമജപങ്ങളും പ്രാര്ത്ഥനയും ജീവിതത്തിനു നല്കുന്ന discipline ,ബലം ഒക്കെ അവര്ക്ക്
    നഷ്ടപ്പെടുന്നു!

    മറുപടിഇല്ലാതാക്കൂ