വേനലില്‍ കരിഞ്ഞുപോയെന്നു കരുതും..ഇനിയില്ല  എന്ന് നിനച്ചു യാത്ര പറയും.
....പക്ഷെ മഴയുടെ ആദ്യവിരല്‍പ്പാടുക മായും മുന്‍പേ നനുത്ത ചിരിയുമായി ജീവന്റെ ചില്ലകളില്‍ ...വീണ്ടും തളിരുകള്‍.

അന്പ് നിറഞ്ഞ   പച്ചപ്പോടെ

..എന്നന്നേക്കുമായി ഒന്നും ഇല്ലാതാകുന്നില്ല ..കിനാവുകള്‍ക്കും ഓര്‍മകള്‍ക്കും ജനിമൃതികളുടെ  ഇടവേളകള്‍ മാത്രം.

2010, ജൂലൈ 6, ചൊവ്വാഴ്ച

മലയാളി മറക്കുന്ന ''കുളി''സുഖം

അധ്യയനവര്‍ഷത്തിന്റെ തുടക്കത്തില്‍     ക്ലാസില്‍  ഞാനെന്നും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്.കുട്ടികളില്‍ നീന്താനറിയുന്നവര്‍ എത്ര പേരു ന്ടു?ഒന്നോ രണ്ടോ പേര്‍ കഷ്ടിച്ചുണ്ടാകും.യു .ജീ.ക്ലാസ്സുകാരും പീ.ജീ.ക്ലാസുകാരും ഒരുപോലെ...എന്നെ അമ്പരപ്പിക്കുന്നത് നാട്ടിന്പുരത്തുകാര്‍ക്ക് നീന്താനറിയില്ല എന്നതാണ്.കാരണം ചോദിച്ചാല്‍ കുള ങ്ങളില്ലാതായ കഥകള്‍ കേള്‍ക്കണം..ഞാനപ്പോള്‍ അവര്‍ക്ക് നഷ്ടപ്പെടുന്ന കുളികളുടെ  സുഖങ്ങളപ്പറ്റി പറയും.നീന്തല്‍ എത്രനല്ല വ്യായാമമാണ്..പക്ഷികളായി .വായുവില്‍ പറക്കാന്‍ നമുക്കാവില്ല.എന്നാല്‍ മീനുകളായി വെള്ളത്തില്‍ നീന്താന്‍ നമുക്ക് കഴിയുക ഭാഗ്യമല്ലേ?
സുഖകരമായ ജലശയനങ്ങള്‍..ശ്വാസം നിയന്ത്രിച്ചാല്‍ നമുക്ക് ഒരു പൊങ്ങുതടിപോലെ കിടക്കാം.[ഉള്ളി ല് പേടാണങ്കിലും അങ്ങനെയാവാം എന്നാണു നീന്തലറിയാത്ത എന്റെ സുഹൃത്ത്‌ പറയാറ്]വെള്ളതോടു പേടിയില്ലാതെ ഇരുന്നാല്‍ മാത്രം രക്ഷയാവുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ട്.
പിന്നെ വെള്ളത്തിലെ കളികള്‍.
ഞങ്ങള്‍ കൂട്ടുകാരും വീട്ടിലെ അച്ഛന്പെങ്ങളും ചെറിയമ്മമാരും ചേച്ചിമാരും  ഒന്നിച്ചു കുളിക്കാന്‍ പോകും.അന്നത്തെ കുളിരസങ്ങള്‍
വര്‍ണ്ണിക്കാന്‍ വാക്കില്ല കൂട്ടരേ..തുണിയലക്കല്‍ മുതിര്‍ന്നവരുടെ പണിയാണ്.ഞങ്ങള്‍ വെള്ളക്കളികളിലെയ്ക്ക് കടക്കും.മത്സരിച്ചും അല്ലാതെയുമുള്ള നീന്തലുകള്‍''.എല്‍ ''ആകൃതിയിലാണ് ഒരു കുളം.അതിലാണ് ഏറെയും കളി.ഒരു സംഘം എല്ലിന്റെ ഒരറ്റത്ത് വരിയായി നില്‍ക്കും.അടുത്ത സംഘം എല്ലിന്റെ ഒടിവിന്റെ ഭാഗത്തും നില്‍ക്കും.പിന്നെ എതിരെ നീന്തല്‍.പരസ്പരം തൊടാതെ നീന്തണം.ട്രാക്ക് തെറ്റിക്കാതെ..അതൊരു കളി.
തൊ ട്ടുകളിയാണ് പിന്നൊന്ന്.മറ്റൊന്ന് ''ഊളയിട്ടു''കളിയാണ്.അതില്‍ ഞാന്‍ പിന്നോക്കമായിരുന്നു.ശ്വാസം മുട്ടിക്കൊണ്ട് മത്സരിക്കണം എന്നതിനാല്‍.
ഒളിച്ചുകളിപോലും കളിക്കാരുണ്ട്.നിറയെ പൊന്തയും വള്ളിപ്പടര്‍പ്പുകളും ഉള്ളതിനാല്‍ ആ കളി എളുപ്പമായി നടത്തിവന്നു.
പിന്നെയുള്ളത് കഥാപ്രസംഗം,നാടകം എന്നിവയാണ്.നാടകീയത നിറഞ്ഞ ആ മിമിക്രികള്‍ രസകരമായിരുന്നു.മായജയാണ് അതില്‍  മിടുക്കി.കരയിലൂടെ കഥപരിശീലി ച്ചുനടന്നുപോവുന്ന ഒരു കാഥികന്‍ പെട്ടെന്ന് വെള്ളത്തില്‍ വീണാല്‍ എന്തുന്റാകുമെന്നു അവള്‍ തന്മയത്വത്തോടെ  കാണിച്ചിരുന്നു.''കാ ഥി  കനല്ല,...കലാകാരനല്ല ഞാന്‍..''എന്ന പാട്ട് പാടി കൂപ്പുകയ്യോടെ  അയാള്‍ വെള്ളത്തില്‍ വീഴുനത് കാണിച്ചിരുന്നത് ഇന്നോര്‍ക്കുംപോഴും പൊട്ടിച്ചിരി ഉണ്ടാകുന്നു
നീന്തലറിയാത്ത തീരെ ചെറിയ  കുട്ടികളുടെ ആരാധന നിറഞ്ഞ നോട്ടങ്ങളില്‍ അഹങ്കാരത്തോടെ യാണ് ഞങ്ങളുടെ കളി എന്നുകൂടി ഓര്‍മിപ്പിക്കട്ടെ..''വെള്ളച്ചാട്ടത്തില്‍''നില്‍ക്കുക എന്ന ഒരു വിദ്യയും ഉണ്ടായിരുന്നു.
കാലുകള്‍ പ്രത്യേകരീതിയില്‍ തുഴഞ്ഞുകൊന്ടുള്ള നില്‍പ്പാനത്[.പെണ ്കുളി കാണാന്‍ പതുങ്ങി എത്തുന്ന ചിലരെ മടല്‍ കൊന്റെറി ഞ്ഞു ഓടിക്കുന്ന അതുലേറ്റ്  ഓട്ടക്കാരും ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു.പക്ഷെ,..അവര്‍ എത്ര നിര്ദോ ഷികള്‍..ഇന്നാണെങ്കില്‍ ഒരു മൊബൈലില്‍ പകര്ത്തനാവും ഉദ്യമം.].അങ്ങനെ  അങ്ങനെ...രണ്ടു മണി ക്കൂരോക്കെ വെള്ളത്തില് കളിച്ചാണ് കുളി. അപ്പോള്‍ ശരീരത്തില്‍ തരിമ്പും ചെളിയുന്റാവില്ല.സ്ഫടികതുല്യമായ ശുദ്ധത ശരീരത്തിനും മനസ്സിനും.
ബാതുടബ്ബുകളില്‍ കിടന്നുള്ള കുളിയാണ് ഏറ്റവും നല്ല കുളിയെന്നു ധരിക്കുന്ന ചിലരെങ്കിലും ഉണ്ട്.അവര്‍ ഇതുകേട്ട് നെറ്റി ചുളിക്കും.
കാലം പോകെ,ദൂരദേശ ങ്ങളിലെയ്ക്ക് പറിച്ചുമാറ്റ പ്പെട്ടവര്‍ ഇടക്ക് ഒത്തുകൂടുമ്പോള്‍ ആ കുളികള്‍ അയവിറക്കും.ഞങ്ങളെ സംകടപ്പെടുതിയ ഒരു കാര്യം ആ കുളം കിണരാക്കി മാറ്റി എന്നതാണ്.''എല്ലി''ന്റെ വാല് കള്‍ വെട്ടിക്കളഞ്ഞു.ഇന്നത്തെ ആ രൂപം ഇതാ താഴെ കാണിക്കുന്നു.


       ഇത്രയും വിക്രസ്സുകള്‍ വെള്ളത്തില്‍ കാണിച്ച എനിക്ക്                എന്റെ ശിഷ്യരുടെ നീന്തല്‍അറിവില്ലായ്മയെ  പരിഹസിക്കാന്‍ അവകാശമില്ലേ?

2 അഭിപ്രായങ്ങൾ:

  1. നീന്തല്‍ അറിയില്ല എനുള്ളത്‌ എന്റെ ഇടവും വലിയ ഒരു ദുഖം ആണ് ........

    കുളവും , നീന്തലും എല്ലാം ഉള്ള ഒരു കുട്ടികാലം തനിക്കു കിട്ടിയത് തന്റെ ഭാഗ്യം :)

    പക്ഷേ കുളത്തിന്റെ ഇന്നത്തെ അവസ്ഥ കണ്ടപ്പോള്‍ സങ്ങടം തോന്നുന്നു

    മറുപടിഇല്ലാതാക്കൂ