വേനലില്‍ കരിഞ്ഞുപോയെന്നു കരുതും..ഇനിയില്ല  എന്ന് നിനച്ചു യാത്ര പറയും.
....പക്ഷെ മഴയുടെ ആദ്യവിരല്‍പ്പാടുക മായും മുന്‍പേ നനുത്ത ചിരിയുമായി ജീവന്റെ ചില്ലകളില്‍ ...വീണ്ടും തളിരുകള്‍.

അന്പ് നിറഞ്ഞ   പച്ചപ്പോടെ

..എന്നന്നേക്കുമായി ഒന്നും ഇല്ലാതാകുന്നില്ല ..കിനാവുകള്‍ക്കും ഓര്‍മകള്‍ക്കും ജനിമൃതികളുടെ  ഇടവേളകള്‍ മാത്രം.
സാമൂഹികം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
സാമൂഹികം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011 ജനുവരി 25, ചൊവ്വാഴ്ച

''മംഗല്ല്യം തന്തുനാനേന...''


 ക്ലാസില്‍ ശ്രദ്ധിക്കാതെ ഡസ്ക്കിനുമേല്‍ മുഖമമര്‍ത്തി കിടക്കുന്ന പെണ്‍കുട്ടിയോട് ഞാന്‍ കാരണം ചോദിച്ചു.''വയ്യ..''ഒറ്റവാക്കില്‍ ഉത്തരം.അധികം ചോദിച്ചില്ല.ആ കുട്ടിയുടെ കല്ല്യാണം രണ്ടാഴ്ച്ച മുന്‍പായിരുന്നു എന്നത് ഓര്‍ത്തു.ഡിഗ്രിക്ലാസില്‍ ചേര്‍ന്ന പെണ്‍കുട്ടികള്‍ ഭൂരിപക്ഷവും സെക്കന്റിയര്‍ ആകുമ്പോള്‍ കല്ല്യാണം കഴിഞ്ഞുപോകുന്നു.ചിലര്‍ അപ്പോളെ കോളേജില്‍ വരവ് നിര്‍ത്തും.ചിലര്‍ തുടര്‍ന്നുവരും.ഒരു വഴിപാടുപോലെ..അപൂര്‍വ്വം ചിലര്‍ തുടര്‍ന്നും നന്നായി പഠിക്കും.
കല്ല്യാണം കഴിഞ്ഞ കുട്ടി പണ്ടെല്ലാം കോളേജില്‍ ഒരു ദുര്‍ ലഭകാഴ്ച്ച ആയിരുന്നു.
പ്രാരാബ്ധങ്ങള്‍ക്കിടയിലും റാങ്ക് വാങ്ങിച്ചവരെയും  കണ്ടിട്ടുണ്ട്.പക്ഷെ അതെല്ലാം കുടുംബത്തിന്റെ
പ്രത്യേക സാഹചര്യം കാരണമാണ് .
ഇന്ന് ഫസ്ടിയറില്‍ തന്നെ കുട്ടികള്‍ കല്ല്യാണം കഴിഞ്ഞുപോകയാണ്.തുടര്‍ന്നു വരുന്നവര്‍ അപൂര്‍വ്വം. ഉല്ലാസം കൊഴിഞ്ഞ 'മുതിര്‍ന്നവര്‍ 'ആയാണ് ഇവര്‍ കോളേജു വിട്ടുപോകുന്നത് എന്നത് ശരിയാണ്.
നമ്മുടെ രക്ഷിതാക്കള്‍ എന്തിനാണ് ഇത്ര ധൃതി പിടിക്കുന്നത്?എന്തിനു കൊച്ചുതുംപിയെക്കൊണ്ടു
കല്ലെടുപ്പിക്കുന്ന 
 പോലെ ഇവരുടെ ചുമലില്‍ ജീവിതഭാരം ഏല്‍പ്പിക്കുന്നു?ഞാനിത് പറഞ്ഞപ്പോള്‍ ഒരു സഹപ്രവര്‍ത്തക പറഞ്ഞു.
.ഇക്കാലത്ത് സമാധാനം കിട്ടാനാണ്‌ഈ അക്രമം കാണിക്കുന്നത് എന്ന്.മൊബൈല്‍ അതിപ്രസരം...വാണിഭം..സെക്സ് റാക്കറ്റുകള്‍..
എങ്ങനെ സ്വൈരം കിട്ടും?പക്ഷെ ഇത് ഒരുതരം എലിയെപേടിച്ച്ഇല്ലം ചുടല്‍ അല്ലെ?

2010 ജൂലൈ 7, ബുധനാഴ്‌ച

വനരോദനം വീണ്ടും ...

 പറഞ്ഞിട്ട് കാര്യമില്ലെങ്കിലും വീണ്ടും പ്രതികരിക്കാതെ പറ്റില്ല .ഇന്ന് ,..ഇന്നലെ..ഒക്കെ ടീ.വി.യില്‍ കണ്ടുകൊണ്ടിരിക്കുന്ന പരിപാടി. കൊ ച്ചുകുഞ്ഞുങ്ങള്‍ മദാ ലസഭാവം പ്രകടിപ്പിക്കുന്ന ഉടുപ്പിട്ട് മദ ാലസഭാവം വഴിയുന്ന പാട്ടുകള്‍ പാടുന്നത്. സ്ത്രീപീഡനം അതിന്റെ ഉന്നതിയില്‍ എത്തി എന്ന് ആക്രോശം കൊള്ളം പോലാണ് ഇതും എല്ലാവരുടെയും അനുഗ്രഹത്തോടെ അരങ്ങേറുന്നത്.ഇന്നത്തെ പാട്ട് കഴിഞ്ഞപ്പോള്‍ ജെട്ജസ് തന്നെ പറഞ്ഞു..ഈ പാട്ട് കുട്ടികള്‍ക്ക് പാടാന്‍ പറ്റിയതല്ല എന്ന്....കുട്ടികളെ കുട്ടികളായി വീട്ടുകാരെങ്കിലും കണ്ടെങ്കില്‍..

2010 ജൂലൈ 2, വെള്ളിയാഴ്‌ച

കേള്‍വിക്കാരും കാണികളുമില്ലാതാവുംപോള്‍....re-post

''...ഞങ്ങള്‍  വിപ്ളവകാരികള്‍  ചിലപ്പോള്‍ തീരെ എകാന്തരാണ്
.ഞങ്ങളുടെ കു്ഞ്ഞുങ്ങള്‍ പോലും
ഞങ്ങളെ അപരിചിതരെ എന്ന പോലെയാണ് നോക്കുന്നത്.''[ചെഗുവേര].
                                                                    
.ലോകം കണ്ട ഏറ്റവും വലിയ കലാപകാരിയുടെ   വാക്കുകള്‍ .
ഇന്ന് കനുസന്യാലിന്റെ മരണവാര്‍ത്ത -അതും -ആത്മഹത്യാവാര്ത്ത്ത-
കേട്ടപ്പോള്‍ വേദന ഉണ്ടായി.പരാജിതരായിത്തീരുന്ന
ഈ വിപ്ളവകാരികള്‍ വെറും കലന്ടര്‍ ചിത്രമായി മാറുന്നു.
എവിടെയാണ് തെറ്റിപ്പോവുന്നത്?
കനുസന്യാല്‍ ഒരു വ്യക്തി മാത്രമല്ല.ഒരു പ്രസ്ഥാനത്തിന്റെ
തീനാളം കൂടിയായിരുന്നു.
എന്നിട്ടും  ..വാര്‍ധക്യം ശൂന്യതകൊന്ടു നിറയുമ്പോള്‍ മരണത്തില്‍
മുങ്ങിമറയാന്‍ അദ്ദേഹവും 
തീരുമാനിച്ചു.
കേള്‍വിക്കാരും  കാണികളുമില്ലാതാവുംപോള്‍ നാം
മരണത്തെ തെരഞ്ഞെടുക്കുന്നു
ഒരുപക്ഷെ .വീണ്ടും ആദ്യം മുതല്‍ ജീവിച്ച്ചുതുടങ്ങാനൊരു ശ്രമാമാവാം
.[ഞ്ങളുടെ  നാട്ടില്‍ ''ആദ്യം പൂജ്യം കളിയ്ക്കാം''
എന്നൊരു പ്രയോഗമുണ്ട്
.കളിയില്‍ വല്ല അപാകതകള്‍ വന്നാല്‍ പറയുന്നതാണ ത്.മിയ്ക്കതും
തോല്‍ക്കാനിടവന്നാലാണ് അത് പറയുക.അതുപോലെ]
നിയോഗങ്ങള്‍ തീര്‍ന്ന ഒരുവന്റെ പിന്മടക്കവുമാവാം.
തീവ്രമായ ഒരു ലക്‌ഷ്യം 
നേടിക്കഴിഞ്ഞാല്‍ ഒരുതരം ശൂന്യത ഉണ്ടാകുമത്രേ.അതിനെ
അതിജീവിയ്ക്കുക
എളുപ്പമല്ല.പോരില്‍ ജയിച്ചവന്‍ പരാജിതനാവുന്നത് ഈ
ശൂന്യതയ്ക്കു മുന്‍പിലാണ്.
''മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ ''നാടിനു മോചനം നേടിക്കൊടുത്ത
ദാസന്‍
തന്നെ ഗ്രസിക്കുന്ന ഏകാന്തതയ്ക്കും നിഷ്ക്രിയത്വത്ത്തിനും മറുവഴി
കാണാതെയാണ് മരണം തെരഞ്ഞെടുക്കുന്നത്.
ചന്ദ്രികയുടെ തിരോധാനം എന്ന കാരണം അതുകഴിഞ്ഞേ വരൂ.
പ്രേമനയ്രാശ്യം,കടം,തീരാരോഗം ..ഇങ്ങനെ മരണത്ത്തിനെന്തെല്ലാം കാരണങ്ങള്‍..
''പഴയ കുതിര''യുടെ കാലം കഴിയുന്നത്‌ ലോകത്തിനു തമാശ യാവാം
പക്ഷെ കുതിരയ്ക്ക്  വേദനിയ്ക്കുന്നു.
 വ്യക്തമായ ഒരു കാരണം കൂടാതെ മാഞ്ഞുപോവുന്നവരുമുന്ടു.
.കുറെ ക്കൊല്ലം മുന്‍പു  ദില്ലിയില്‍ ഫ്ലാറ്റിന്റെ പതിനഞ്ചാം നിലയില്‍നിന്നു
ഒരു സ്ത്രീ ചാടിമരിച്ച്ചു.ചാടുംമുന്പു ''അയാം ഫെദ്ദപ് വിത്ത് ലൈഫു ''എന്നവര്‍ 
ചുവരില്‍ കോറി യിരുന്നു.എനിക്ക്    ഏഴോ എട്ടോ വയസ്സായിരുന്നപ്പോള്‍ 
മഞ്ഞ കോളാംപിച്ച്ചെടിയുടെ  കായ തിന്നു ഒരു പെണ്‍കുട്ടി മരിച്ചു.
ആദ്യം ഞാനറിഞ്ഞ പ്രേമനിരാശാമരണം അതാണ്‌.കാലം ആ ഓര്‍മ
മായ്ച്ച്ചുകഴിഞ്ഞു. ആത്മഹത്യ ഒരു വാര്‍ത്തയല്ലാതായി.
ഇപ്പോള്‍ ഒരു  കുടിലില്‍  ഒരു പഴയ വിപ്്ളവകാരി സ്വയം അന്ത്യവിരാമം ഇടുന്നു. 
അസ്തമയം വന്നതിനാല്‍ മാത്രം തന്റെ പണിയായുധങ്ങള്‍ എടുത്തുവെ ച്ച ഒരു പണിക്കാരനെപ്പോലെ..

2010 മേയ് 16, ഞായറാഴ്‌ച

കുങ്കുമം അറിയാതെ ചുമക്കുന്ന.... -----re post

കേരളം വികസനത്തിന്റെ പാതയിലാണെന്ന് നാം വിശ്വസിക്കുന്നു.എന്താണ് വികസനം എന്നത് മറ്റൊരു വിഷയം. ഞാനിവിടെ ഉന്നയിക്കുന്ന ചോദ്യം നമ്മുടെ പത്രങ്ങളും ചാനലുകളും നിരത്തുന്ന ചില പരസ്യങ്ങളെ തു നൂറ്റാണ്ടിനു യോജി്ച്ചതാനെന്നാണ്.
നാഗമാണി ക്യത്ത്തിന്റെ പേരില്‍ നടന്ന കൊലപാതകം എല്ലാവരും അറിഞ്ഞതല്ലേ?അന്ധവിശ്വാസങ്ങള്‍ ജീവിതത്തെ വല്ലാതെ വരിഞ്ഞുമുറുക്കുന്ന കാഴ്ച്ചയാണ് കാണുന്നത്. ഭീകരമായൊരു വൈരുധ്യവുമുന്റിതില്‍.ഒരു വശത്ത് ഹൈടെക് സംവിധാനങ്ങള്‍..ശാസ്ത്രത്തിന്റെ നേട്ടമായ കുറെ നവീന സംരംഭങ്ങള്‍..ചന്ദ്രയാന്‍,കാന്സിരിന്റെ വാക്സിന്‍..,അങ്ങനെ പോകുന്നു.
..മറുവശത്ത് യുക്തിയും സാമാന്യബോധവും ഇല്ലാത്ത കുറെ നടപ്പുരീതികള്‍.വിശ്വാസവും അന്ധവിശ്വാസവും ഒന്നായിപ്പോകുന്ന ദയനീയത..ഞാന്‍ അക്കമിട്ടുനിരത്താം ചിലതു.
ഒന്ന് ...നാഗമാനിക്യം,ഗജരാജമുത്ത്,ര്യ്സേ പുല്ലര്‍ [ഇത് പേപ്പറില്‍ കണ്ടതാണ്]ഇങ്ങനെ ചിലതുന്റെന്നും അതുകൈവശം വെച്ചാല്‍ വെച്ചടി വെച്ചടി കയറമാനന്നുമുള്ള വിശ്വാസം.അമ്മൂമ്മപ്പഴമകളിലെ അഞ്ചുതലനാഗത്ത്തിന്റെ
പത്തിയിലെ മുത്തു..,അഭീഷ്ടവര ം നല്‍കുന്ന നീലക്കൊടുവേലി..ഇങ്ങനെ ഈ പട്ടിക നീളുന്നു
രണ്ടു ...''കുബെര്‍കുഞ്ചി ''തുടങ്ങിയ ചില വരവുസാധനങ്ങള്‍..ഈ പരസ്യം രാവിലെ്‍ കാണാം.ഇത് പൂജാമുറിയില്‍ വെച്ചാല്‍ എല്ലാ ഐശ്വര്യവും ഉണ്ടാകുമത്രേ.

മൂന്നു..ഏലസ്സ് കേരളീയര്‍ക്ക് പരിചിതമാണ്.മാനസികമായി ഒന്ന് ധൈര്യപ്പെടുത്താന്‍ പണ്ടെ ഇതുപയോഗിച്ചിരുന്നു.

ഇത് പക്ഷെ ചിന്താശേഷി അല്‍പ്പം ഉള്ളവരെ ആശങ്കപ്പെടുത്തുന്നു.എന്തെല്ലാം
കാര്യമാണിത് കൊണ്ടുത്തരിക?..സമ്പത്ത്,സമൃദ്ധി,ആരോഗ്യം,പരീക്ഷാവിജയം
,ശത്രുവിനാശം..പണ്ടെ തന്നെ ചില വിശ്വാസങ്ങള്‍ കേരളത്തിലെ നാട്ടിന്‍പുറങ്ങളില്‍ ഉണ്ടായിരുന്നു.ഇതില്‍ പാരിസ്ഥികവും ആരോഗ്യപരവുമായി പ്രസക്തമായ
ചിലതുന്റെന്നു കാണാം.ഒട്ടേറെ ചൊല്ലുകളില്‍ ഈ നാട്ടുമാര്യാദ കള്‍ നാം ശീലിച്ചി ട്ടുമുന്ടു.അത്തരം സന്ദേശങ്ങള്‍ ഇതില്‍ കണി കാണാനില്ല.
നാല്..ഇന്ന് വിപണി കയ്യടക്കിയിരിക്കുന്ന ചില വിശ്വാസങ്ങള്‍..''അക്ഷയതൃതീയ''യുടെ പേരില്‍ സ്വരണക്കടക്കാരുടെ പരസ്യങ്ങള്‍ കാണരുന്ടല്ലോ..സ്വര്‍ണം വാങ്ങിയാല്‍ മാത്രം പോരാ..ഇന്ന ദിവസം തന്നെ വേണം..

ജീവിതത്തിലെ ഓരോരോ മേഖലകളും ഇങ്ങനെ വിശ്വാസം കൊണ്ടു കലുഷമാകുന്നു.
വീടു ഉണ്ടാ ക്കുന്നവര്‍ക്ക് വാസ്തു ഒരു കീറാമുട്ടിയാണ്.ഏതെങ്കിലും അസുഖം വരാത്തവരില്ല. പക്ഷെ അത് വാസ്തുവിന്റെ കുഴപ്പം കാരണമാണെന്ന് കാരണം കണ്ടെത്തി അതിനു പരിഹാരവും..പ്രതിവിധിയും..
നമ്മുടെ നാട്ടില്‍നിന്നു യുക്തിവാദവും പ്രായോഗികജീവിതസിദ്ധാ ന്തവും മാഞ്ഞുപോയോ?
ഇന്നത്തെ അവസ്ഥക്ക് കാരണം നമ്മുടെ കഴിഞ്ഞകാല യുക്തിവാദക്കാരുടെ അടിസ്ഥാനമില്ലായ്മയാണ്.അവര്‍ ജീവിതത്തിന്റെ പ്രായോഗികവ്യവസ്ഥ കളെ അല്പം പോലും
അറിയാതെ നിരീശ്വരവാദികള്‍,ആയി നടിച്ചു,അമ്പലത്തില്‍ പോകുന്നതും വീട്ടില്‍ വിളക്ക് വെക്കുന്നതും വലിയ അന്ധവിശ്വാസങ്ങളായി പ്രചാരണം നടത്തി. കൊളുത്തിവെച്ച നിലവിളക്ക് പോലെ മനോഹരമായ ദൃശ്യം എന്തുണ്ട്?അത്തരം നിരീശ്വര -തീവ്രവാദങ്ങളില്‍ അഭിരമിച്ച കേരളം കൊടിയ അന്ധവിശ്വാസങ്ങലുടെ വേദിയായി മാറി.ഒരു ചെറിയ ബുദ്ധി ഉന്റെന്കില്പോലും മറികടക്കാവുന്ന ചുഴിയില്‍ പെട്ട് നട്ടം തിരിയുന്നത് ..എത്ര ദൌര്‍ഭാഗ്യകരം.

  പൂന്താനം പാടിയപോലെ ''കുങ്കുമത്തിന്റെ ഗന്ധം അറിയാതെ
കുങ്കുമം ചുമക്കുന്ന കഴുത''കളായി നാം മാറിയിരിക്കുന്നു.